Subscribe

RSS Feed (xml)



Powered By

Skin Design:
Free Blogger Skins

Powered by Blogger

Wednesday, September 22, 2010

ഇമ്രാന്‍

ഡെല്‍ഹി. തണുത്തുമരവിപ്പിക്കുന്ന കാലാശസ്ഥയെ അതിജീവിച്ച് ഞാന്‍ മൂന്നാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ദ്ധിനിയായി അവിടെ പഠിക്കുന്നു. പക്ഷെ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും ഒരു തരം മരവിപ്പ് സമ്മാനിക്കുന്ന ഒന്നാണു അവിടം എന്ന് മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.
പഠനസംബന്ധമായി പല സ്പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.ക്യാന്‍സര്‍ എന്ന മാരകരോഗം ബാധിച്ച് അന്ത്യം കാത്ത് കിടക്കുന്നവരുടെ യൂണിറ്റ്. അവിടെ ജോലി ചെയ്യുന്നതേ ഒരു തരം വിങ്ങലോടെയായിരുന്നു. എന്നാല്‍ ആ വിങ്ങലുകള്‍ക്കിടയിലും കിളികളുടെ ശബ്ദം പോലെ മനസ്സിനു കുളിര്‍മ്മ നല്‍കുന്ന ശബ്‌ദം വന്നിരുന്ന കോര്‍ണറായിരുന്നു പീഡിയാട്രിക് കോര്‍ണര്‍ .അതെ, ചെറുപ്രായത്തിലേ ക്യാന്‍സറിനടിമപ്പെട്ട കുഞ്ഞുങ്ങളുടെ കോര്‍ണര്‍.

തങ്ങളുടെ ഉള്ളില്‍ തന്നെ തങ്ങളുടെ ജീവനുവേണ്ടി കൊതിക്കുന്ന ഒരു രോഗമുണ്ടെന്നോ അതിന്റെ ഭവിഷ്യത്ത് എന്തെന്നോ അറിയാതെ സദാചിരിയും കളിയും പിണക്കവുമായി കഴിയുന്ന നിഷ്‌കളങ്കമനസ്സുകളുടെ കോര്‍ണര്‍ . അവരെക്കുറിച്ച് വേദനിക്കാന്‍ അവരുടെ അച്ചനമ്മമാര്‍ മാത്രം . മൂന്നു വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെ മാത്രം പ്രായമുള്ള ഈ കുരുന്നുകള്‍ക്കിടയില്‍ ഇന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ കൂട്ടാക്കാത്ത ഒരു മുഖമുണ്ട് - എന്റെ ഇമ്രാന്‍.
ഇമ്രാനു ദൈവം നല്‍കിയത് ലുക്കീമിയ അഥവാ രക്താര്‍ബുധം . അവന്‍ യൂണിറ്റില്‍ ആദ്യം വന്ന ദിവസം ഇപ്പോഴും ഒരു മായാക്കാഴ്‌ചയായി മനസ്സിലുണ്ട്. ആരുകണ്ടാലും ശ്രദ്ധിച്ചുപോകുന്ന രീതിയില്‍ വെളുത്തുതടിച്ചൊരു സുന്ദരക്കുട്ടന്‍ . ഓടിയും ചാടിയും കളിച്ചും ചിരിച്ചും യൂണിറ്റിലേയ്ക്ക് വന്ന അവന്‍ കയറിയത് എല്ലാരുടെയും മനസ്സിലേക്കും കൂടിയായിരുന്നു. തനിക്ക് ലുക്കീമിയ ആണെന്നറിയാം , പക്ഷെ അതെന്താണെന്നരിയില്ല ഇമ്രാന്. ചികില്‍സ കഴിയുന്നതുവരെ കൂട്ടിനു അമ്മയും അച്ചനും അനിയനും കൂടെയുണ്ട്. വന്നപ്പോള്‍ തന്നെ അനിയനും മറ്റു കുട്ടികളുമൊത്ത് അവിടുത്തെ പാര്‍ക്കിലും പ്ലേ റൂമിലുമൊക്കെ കളി തുടങ്ങി. മിടുക്കനായ ഇമ്രാനെ നോക്കി നില്‍ക്കുന്നതു തന്നെ മനസ്സിനു കുളിരു നല്‍കും . അതുതന്നെയായിരുന്നു അവനെ എല്ലാരുടെയും ഓമന ആകിയതും .

ഇമ്രാന്റെ ചികില്‍സ ആരംഭിച്ചു. കീമോതെറാപ്പി. കീമോതെറാപ്പിക്ക് വേണ്ടി ഓരോ തവണയും ആ കുഞ്ഞുകൈഞരമ്പില്‍ സൂചികുത്താന്‍ ചെല്ലുമ്പോഴും അവന്‍ സന്തോഷത്തോടെ കൈകാണിച്ച് തരും .
'അസുഖം മാറാനല്ലെ...ചേച്ചി കുത്തിക്കൊ..ഞാന്‍ ഇരിക്കും അനങ്ങാതെ..കരയൂല്ല'
അവന്റെ ഈ പക്വത കണ്ട് യൂനിറ്റിലെല്ലാവര്‍ക്കും അതിശയം . പക്ഷെ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളായ ശര്‍ദ്ദില്‍ , നിര്‍ജ്ജലീകരണം എന്നിവകൊണ്ട് അവന്റെ തടിച്ചുരുണ്ട ശരീരം ദിവസങ്ങള്‍ക്കുള്ളില്‍ മെലിഞ്ഞു. കളിയും ചിരിയും മാഞ്ഞുതുടങ്ങി. മരുന്നിന്റെ ശക്തി ആ കുഞ്ഞ് ശരീരത്തിനു താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.ആരോഗ്യം തീര്‍ത്തും മോശമാകുമ്പൊ കീമോതെറാപ്പി നിര്‍ത്തിവയ്ക്കും .കുറച്ചൊന്നു നന്നാകുമ്പോള്‍ വീണ്ടും തുടങ്ങും .അങനെ അങ്ങനെ മൂന്നുമാസത്തോളം ഇത് തുടര്‍ന്നു.സ്വന്തം കണ്‍മുന്നീല്‍ കളിച്ചുനടന്ന പൊന്നോമനയുടെ ഇന്നത്തെ അവസ്ഥ ഇമ്രാന്റെ മാതാപിതാക്കളെ മിക്കസമയവും പ്രാര്‍ത്ഥനയില്‍ മുഴുക്കി.പക്ഷെ കണ്ണടച്ചിട്ടും കണ്ണീരടങ്ങിയില്ല.

ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കും കണ്ണീരിനും ഫലമുണ്ടായി. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്! അതെ, പൊക്കിള്‍കൊടിയില്‍ നിന്നും ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് രോഗിയില്‍ കുത്തിവയ്ക്കുക. ബോണ്‍ മാരോ ട്രാന്‍സ്പ്ളാന്റേഷനേക്കാള്‍ വിജയസാധ്യത കൂടുതല്‍ .ഏതെങ്കിലും ചാപിള്ളയില്‍ നിന്നും സ്റ്റെം സെല്‍സ് എടുത്തതുകൊണ്ട് കാര്യമില്ല.എച് എല്‍ എ ടൈപ്പിങ്ങില്‍ മാച്ച് ആകുന്ന സെല്‍സ് വേണം . അങ്ങനെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും നല്ലത് സ്വന്തം അമ്മയില്‍ നിന്നെടുക്കുന്നത് തന്നെ. അമ്മയ്ക്ക് ഒരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ കഴിഞ്ഞാല്‍ , അവരുടെ ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് മാച്ചാകും .അതിനു കുട്ടിയുടെ അമ്മ സാധാരണ പ്രസവിക്കുന്നവരുടെ പ്രായപരിധിയിലുള്ളതായിരിക്കണം .ഇമ്രാനെ അവിടെയും ഭാഗ്യം തുണച്ചു. ഇമ്രാന്റെ അമ്മ സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു ജീവന്‍ കൂടി ചുമക്കാന്‍ തയ്യാറായിരുന്നു.അങ്ങനെ രണ്ടുകുട്ടികള്‍ക്ക് ശേഷം പ്രസവം നിര്‍ത്തിയ അവരെ റീകനുലൈസേഷന്‍ ചെയ്ത് അതിനായി ശാരീരികമായ് തയ്യാറാക്കി. സ്വന്തം മകന്റെ ജീവനുവേണ്ടിയാണെന്നറിഞ്ഞിട്ടും അവര്‍ പ്രത്യുല്‍പ്പാദനപ്രക്രിയ നടത്തി. അങ്ങനെ ആ അമ്മ വീണ്ടും ഗര്‍ഭിണീയായ. നിറഞ്ഞ സന്ദോഷം ആയിരുന്നു അവരുടെ മുഖത്ത്. തന്ടെ പുന്നാര മകനെ തിരിച്ചു കിട്ടാന്‍ പോകുന്നു. . ഇമ്രാന്റെയും അമ്മയുടെയും മുഖത്ത് വീണ്ടും കളിയും ചിരിയും തിരിച്ചു വന്നു. ആ പിഞ്ചു കുഞ്ഞിനു സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് എന്തെന്ന് അറിയില്ല. പക്ഷെ അമ്മ പറഞ്ഞു അവനു ഒരു കാര്യം അറിയാം. തനിക്കു ഒരു അനിയനോ അനിയത്തിയോ ഉണ്ടാകാന്‍ പോകുന്നു. അവര്‍ ദൈവത്തിന്റെ അടുത്ത് നിന്നും തന്റെ രോഗത്തിനുള്ള മരുന്നുമായാണ് വരുന്നത്. അതുകൊണ്ട് അവര്‍ ദൈവദൂതരാണെന്ന്.

കാണാക്കയത്തിലേയ്ക്ക് പിടിവിട്ടുപോകുമായിരുന്ന ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളച്ചു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഇതിനിടയിലും ഇമ്രാനു രക്തം ട്രാന്‍ഫ്യൂസ് ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെയെല്ലാം ഓമനയായി അവന്‍ വീണ്ടും ഓടിക്കളിച്ചു.
പ്രസവദിവസം അടുക്കുന്തോറും അമ്മയുടെ മുഖത്ത് പതീക്ഷയും തിളക്കവും കൂടി വന്നു.അത് കാണുന്നത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു. പക്ഷെ ഏഴു മാസം വരെ ആ സന്തോഷത്തിനു ആയുസ്സുണ്ടായിരുന്നുള്ളു. ഏഴാം മാസം നടന്ന നോര്‍മല്‍ ചെക്കപ്പില്‍ ഇമ്രാന്റെ അമ്മയുടെ രക്തത്തില്‍ ലുക്കീമിയ കണ്ടെത്തി !!!!സ്റ്റെം പ്ലാന്റേഷന്‍ നടക്കില്ല!!!!! ! ജനിക്കാന്‍ പോകുന്ന കുഞ്ഞിനും ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത!!!!!!! ! ആ അമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ തേജസ്സ് അണഞ്ഞ് വേദനയുടെ കനലാളിക്കത്തി. ആ മുഖത്ത് കണ്ട വേദന എനിക്കിവിടെ എഴുതി അറിയിക്കാന്‍ പറ്റുന്നില്ല.
ഒന്നുമറിയാതെ കളിച്ച് ചിരിച്ച് അമ്മയുടെ അടുത്ത് ഇമ്രാന്‍ കൊന്‍ചിക്കുഴയുമ്പോഴും ആ അമ്മയുടെ കണ്ണില്‍ നിന്നൊഴികിയ കണ്ണുനീര്‍ എന്തിനൊക്കെ വേണ്ടിയുള്ളതായിരുന്നു? കണ്ണിലുണ്ണിയായ സ്വന്തം മോനു താന്‍ മരിക്കുമ്പോഴും ജീവന്‍ നല്‍കാന്‍ പറ്റില്ലെന്നോര്‍ത്തിട്ടോ? എല്ലാരും കാത്തിരിക്കുന്ന കുഞ്ഞിനെയും മറ്റുള്ളവരുടെ കാരുണ്യത്തിലെറിഞ്ഞുകൊടുക്കണമെന്നോര്‍ത്തിട്ടോ? അതോ തന്റെ ഭര്‍ത്താവിനു തന്റെ ജീവന്റെ തെളിവായി ഒരവശേഷിപ്പും നല്‍കാന്‍ കഴിയില്ലെന്നോര്‍ത്തിട്ടൊ?
'തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് നോവില്ല'. എന്നാലിവിടെ ? ഒന്ന് തലോടാന്‍ പോലും പറ്റാതെ അവരെ...ഈശ്വരാ..

എന്റെ ആ യൂണിറ്റിലെ ജോലി അതോടുകൂടി തീര്‍ന്നു. ഞാന്‍ വേറേ യൂണിറ്റിലേയ്ക്ക് ട്രാന്‍ഫറായി.ഇടയ്ക്കെപ്പോഴോ അറിഞ്ഞു, ആ അമ്മ പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞ്. പക്ഷെ ആ കുഞ്ഞ് ദൈവദൂതനായിരുന്നില്ല, അവളുടെകയ്യില്‍ ഇമ്രാനുവേണ്ട മരുന്നുമുണ്ടായിരുന്നില്ല .
മൂന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടില്‍ പോയി വന്നപ്പോള്‍ പുസ്തകത്തിന്റെ അവസാനത്താളില്‍ കൊണ്ടെത്തിക്കും പോലെ ഒരു ഫോണ്‍ കോള്‍ : ഇമ്രാന്‍ മരിച്ചു.
പിന്നീട്, ഒക്‌നോളജി യൂണിറ്റ് കാണുമ്പോഴൊക്കെ അവന്റെ നിഷ്കളങ്കമായ മുഖം അറിയാതെ ഓര്‍ത്തുപോകും , കൂടെ ഭൂതത്തിന്റെ പിടിയില്‍ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാനാകതെ നിസ്സഹായായിപ്പോയ ആ അമ്മയുടെ മുഖവ. ആ കോറിഡോറില്‍ ഇമ്രാന്റെ ചിരി നിറയുന്നതുപോലെ..തന്നെക്കാള്‍ മുന്നെയെത്താന്‍ കൂക്കിവിളിച്ചോടുന്നതുപോലെ..ഈശ്വരാ..ആ കുഞ്ഞിനെ പൊന്നുപോലെ നോക്കണേ..അത്രയ്ക്കും പാവാ അവന്‍ .


യൂണിറ്റിലെ ജൂനിയേഴ്‌സിനോട് ചോദിച്ചാല്‍ ഇമ്രാന്റെ അമ്മയെക്കുറിച്ചറിയാം .പക്ഷെ ഇത്തരം എന്തായിരിക്കും എന്നറിയാമെങ്കിലും കേള്‍ക്കാനുള്ള കരുത്ത് പോര.
ഇമ്രാനും അമ്മയും ഇല്ലാതാകുമ്പോള്‍ അക്ഷീണം ആ യൂണിറ്റിന്റെ പടികള്‍ കയറിയിരുന്ന ഒരാളുണ്ടായിരുന്നു. ഇമ്രാന്റെ അച്ചന്‍. അവര്‍ ഇല്ലാതായിക്കഴിഞ്ഞതിനുശേഷവും അതു തുടരുന്നു..ഇമ്രാന്റെ അനുജത്തിക്ക് വേണ്ടി.

ശാസ്ത്രം ഒരിക്കലും ദൈവത്തിനപ്പുറം വളരുന്നില്ല - MAN PROPOSES AND GOD DISPOSES - എത്ര ശെരി

Monday, September 13, 2010

വിശ്വാസിയും അവിശ്വാസിയും

ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം


അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല
അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.

വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.

അവിശ്വാസി: അതിനു ദൈവം അല്ലല്ലോ എന്റെ ഇന്റര്‍വ്യൂ എടുത്തേ.എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം
ഇല്ല. എന്റെ ഇന്റര്‍വ്യൂ ശരിയാകാത്തതിനു ദൈവം എന്ത് ചെയ്യാനാ?


വിശ്വാസി: എല്ലാം അവന്‍ അറിയുന്നു. എല്ലാം അവന്‍ ചെയ്യിക്കുന്നു.

അവിശ്വാസി: യെവന്‍?

വിശ്വാസി: ദൈവം. അവന്‍ അറിയാതെ ഈ പ്രപഞ്ഞതില്‍ ഒരു ഇല പോലും അനങ്ങില്ല.

അവിശ്വാസി: എന്തോ ഈ പറഞ്ഞതിനോട് ഒന്നും എനിക്ക് യോജിപ്പില്ല.

വിശ്വാസി: അത് പറ്റില്ല. നീ വിശ്വസിക്കണം.

അവിശ്വാസി: ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെന്നു ആര് പറഞ്ഞു. പക്ഷെ എനിക്ക് എന്റേതായ
വിശ്വാസങ്ങളും കാഴ്ചപാടുകളും ഉണ്ട്. ഞാന്‍ നേരിട്ട് കാണുന്നതിനെ മാത്രേ
വിശ്വാസിക്ക്.

വിശ്വാസി: നമ്മള്‍ നേരിട്ട് കാണാത്തതും അറിയാത്തതുമായി പലതും ഉണ്ട്.

അവിശ്വാസി: അങ്ങനെ ഉള്ളതിനെ വിശ്വസിക്കാന്‍ എനിക്ക് താല്‍പര്യമില്ല അളിയാ.


വിശ്വാസി: നീ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?

അവിശ്വാസി: വിട്ടേക്ക്. എനിക്ക് എന്റെ വിശ്വാസം. നിനക്ക് നിന്റെ വിശ്വാസം.

വിശ്വാസി: ദൈവം ഇല്ലാത്ത നിനക്ക് എന്ത് വിശ്വാസം?ദൈവമാണ് എല്ലാം സൃഷ്ടിച്ചത് . ഈ ലോകം ഈ പ്രപഞ്ചം
സര്‍വ ജീവജാലങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ദൈവം.മനുഷ്യനെ സൃഷ്ടിച്ചതും ദൈവം
തന്നെ.


അവിശ്വാസി: തെളിവുണ്ടോ?

വിശ്വാസി: അതിനുള്ള തെളിവാണ് നീയും ഞാനുമൊക്കെ

അവിശ്വാസി: ഇങ്ങനെ ഒന്നും പറഞ്ഞാല്‍ ഞാന്‍ വിശ്വസികൂല്ല

വിശ്വാസി: നിന്നക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതും ദൈവം തന്നെ....നീ നരകത്തില്‍ പോകും.

അവിശ്വാസി: എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത് ദൈവം അല്ലെ? അല്ലാതെ
ഞാനായിട്ട് പറയുന്നതല്ലല്ലോ? അപ്പോള്‍ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന
ദൈവം അല്ലേ നരകത്തില്‍ പോകേണ്ടത്?


വിശ്വാസി: നീ അഹങ്കാരി ആണ്. നിന്നെ ദൈവം ശിക്ഷിക്കും.

അവിശ്വാസി: കാര്യം ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരം ആണോ? ഒരു തെളിവും ഇല്ലാതെ ദൈവം സൃഷ്ടിച്ചു, ദൈവം
ചെയ്യിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരില്ല. ശാസ്ത്രം
തരുന്നപോലെ എന്തേലും തെളിവ് തരാന്‍ പറ്റുമോ?


വിശ്വാസി : നിങ്ങളുടെ ശാസ്ത്രത്തിനു ഒരു ജീവനെ സൃഷ്ടിക്കാന്‍ കഴിയുമോ?

അവിശ്വാസി : കഴിയും. ഒരു ബീജവും അണ്ഡവും കൂട്ടി യോജിപ്പിച്ചാല്‍ ഒരു ടെസ്റ്റ്
ട്യൂബില്‍ വേണേലും ഒരു ജീവനെ ഉണ്ടാക്കാം

വിശ്വാസി: ഈ അണ്ഡോം ബീജോം ഒന്നും ഇല്ലാതെ ഒരു ജീവനെ ഉണ്ടാകാന്‍ കഴിയുമോ?

അവിശ്വാസി: ബീജോം അണ്ഡോം ഒന്നും ഇല്ലാതെ ആര് ജീവന്‍ സൃഷ്ടിച്ചെന്നാ?


വിശ്വാസി: ദൈവം. ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചത്.

അവിശ്വാസി: നീ കണ്ടോ?

വിശ്വാസി: ദൈവം സൃഷ്ടിച്ചില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.

അവിശ്വാസി: ഒരു ചത്ത എലിയെ അങ്ങനെ തന്നെ ഇട്ടിരുന്നാല്‍ പിറ്റേ ദിവസം പുഴു അരിക്കും.
ആ പുഴുവിനെ ദൈവമാണോ അവിടെ കൊണ്ട് വന്നു വിടുന്നത്?

വിശ്വാസി: പുഴുവിനെ സൃഷ്ടിച്ചതും ദൈവം തന്നെ.

അവിശ്വാസി: ഈ കളിക്ക് ഞാനില്ല.

വിശ്വാസി: എന്നാല്‍ ദൈവം ഉണ്ടെന്നു നീ സമ്മതിക്കണം.

അവിശ്വാസി: ശരി, ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിച്ചു. എന്റെ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ നീ
അങ്ങീകരിക്കുമോ?


വിശ്വാസി: നീ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്ക്, പിന്നെ നിന്റെ ദൈവത്തിന്റെ പേര് പറ.

അവിശ്വാസി: ശെരി സമ്മതിച്ചു. ദൈവം ഉണ്ട്. എന്റെ ദൈവം പൂച്ചയാണ്.


വിശ്വാസി: എന്ത്...പൂച്ചയോ?

അവിശ്വാസി: എന്തേ, പാടില്ലേ?

വിശ്വാസി: പൂച്ച എങ്ങനെയാടോ ദൈവം ആകുന്നെ?

അവിശ്വാസി: എനിക്ക് എന്റെ പൂച്ചയെ വിശ്വാസമാ. എന്റെ ദൈവം പൂച്ച തന്നെ.

വിശ്വാസി: ദൈവം ആണേല്‍ സൃഷ്ട്ടി, സംരക്ഷണം, എന്നുള്ള കാര്യങ്ങള്‍ ഒക്കെ
ചെയ്യണം.പിന്നെ ഗ്രന്ഥങ്ങളൊക്കെ വേണം.

അവിശ്വാസി: ഓ ദൈവത്തിനു ഇങ്ങനെ ഡെഫിനിഷനോക്കെ ഉണ്ടോ? എന്റെ പൂച്ച ഇതൊക്കെ ചെയ്യും. പ്രസവിക്കും,
വീടിനെ ഒക്കെ സംരക്ഷിക്കും, എലിയെ കൊല്ലും. പിന്നെ ഗ്രന്ഥം. അത് പബ്ലിഷ്
ചെയ്യാന്‍ കൊടുത്തിട്ടേ ഉള്ളു.

വിശ്വാസി: ഇതൊക്കെ എല്ലാര്‍ക്കും ചെയ്യാന്‍ പറ്റിയ ജോലികളാ. ദൈവമാകാന്‍ ഇതൊന്നും പോരാ. ഞാന്‍
അംഗീകരിക്കില്ല.

അവിശ്വാസി: എന്റെ ദൈവത്തിനെ എനിക്ക് നേരിട്ട് കാണാന്‍ പറ്റും. നിന്റെ ദൈവം സാങ്കല്‍പ്പികമാണ്.


വിശ്വാസി: ഒരു പൂച്ചക്ക് ഒരിക്കലും ഒരു ദൈവം ആകാന്‍ കഴിയില്ല.

അവിശ്വാസി: അത് ശരി... ആദ്യം പറഞ്ഞു ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന്. ഇപ്പോള്‍ ഞാന്‍
വിശ്വസിച്ചു കഴിഞ്ഞപ്പോ എന്റെ ദൈവത്തിനെ നീ തരം താഴ്ത്തുന്നോ?


വിശ്വാസി: ഹേയ്, അങ്ങനെ അല്ല, എന്നാലും പൂച്ചയെ ഒക്കെ എങ്ങനെയാ ദൈവമായി കാണുക?

അവിശ്വാസി: അപ്പോള്‍ നിന്റെ പ്രശ്നം എന്റെ വിശ്വാസം അല്ല. എന്റെ ദൈവമാണ് , അല്ലേ?


വിശ്വാസി: ഈ കളിക്ക് ഞാന്‍ ഇല്ല .

അവിശ്വാസി: അത് പറ്റില്ല. ഇത്രേം കളിച്ച സ്ഥിതിക്ക് നീ ബാക്കി കൂടി കളിച്ചിട്ട് പോയാല്‍ മതി. ഒന്നുകില്‍ നീ ദൈവം
ഇല്ലെന്നു സമ്മതിക്കണം. അല്ലെങ്കില്‍ പൂച്ച ദൈവം ആണെന്ന് സമ്മതിക്കണം

വിശ്വാസി: അത് പിന്നെ.....എന്നാല്‍ ശെരി. നിനക്ക് നിന്റെ വിശ്വാസം. എനിക്ക് എന്റെ
വിശ്വാസം. അത്ര തന്നെ.

അവിശ്വാസി: സമ്മതിച്ചല്ലോ? ഇനി മേലാല്‍ ഇതും പറഞ്ഞു ഈ വഴിക്ക് കണ്ടുപോവരുത്.

**************************************************************************************************************************


ഇവിടെ വിശ്വാസിയോ അവിശ്വാസിയോ ജെയിക്കുന്നില്ല.

അവരവരുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രേമിക്കുന്നത് ഒരിക്കലും ശെരിയല്ല.

നമ്മള്‍ കാണുന്ന
അതെ രൂപത്തിലും ഭാവത്തിലും തന്നെ മറ്റുള്ളവരും ദൈവത്തിനെ കാണണം
എന്ന് കരുതുന്നവന്‍ ഒരിക്കലും ഒരു വിശ്വാസി ആകുന്നില്ല. അവന്‍ സ്വന്തം
ദൈവത്തിന്റെ കാര്യത്തില്‍ വിശ്വാസിയും മറ്റുള്ളവരുടെ ദൈവത്തിന്റെ
കാര്യത്തില്‍ അവിശ്വാസിയും ആകുന്നു.

Saturday, July 24, 2010

നൈറ്റ് ഡ്യൂട്ടി അഡ്വഞ്ചര്‍

'' ഐ കാന്‍ ടോളറേറ്റ് എനി കൈന്റ് ഓഫ് ടോര്‍ച്ചര്‍, അതര്‍ ദാന്‍ സ്റ്റെയിംഗ് അവേക്ക് അറ്റ്‌ നയിറ്റ്. ഐ ഹേറ്റ് ദിസ് നൈറ്റ് ഡ്യൂട്ടi , സ്പെഷ്യലി വിത്ത്‌ ദാറ്റ്‌ ഇടികുള.''

ആരും തെറ്റിധരിക്കേണ്ട , ഇതെന്റെ ഡയലോഗ് അല്ല... എന്റെ റൂമ്മേറ്റ്‌ "മഹാ". നാല് വര്ഷം എന്റെ കൂടെ 'സിംഗിള്‍ സോള്‍ ,ഡബിള്‍ ബോഡീസ്' എന്നപോലെ കഴിഞ്ഞിരുന്ന മഹാലക്ഷ്മി

കോഴ്സ് തുടങ്ങിയ ആദ്യ ദിവസം, '' നിങ്ങള്‍ ഈ നഴ്സിംഗ് പ്രൊഫെഷന്‍ എന്തിനു തിരഞ്ഞെടുത്തു? '' എന്ന പ്രിന്‍സിപാളിന്റെ ചോദ്യത്തിനു മറ്റു കുട്ടികളൊക്കെ(ഈ ഞാന്‍ വരെ ),
'' ഞങ്ങള്‍ മതര്‍ തെരസയുടെ പിറക്കാതെ പോയ അനിയത്തിമാര്‍ ആകാന്‍ വന്നതാണ്‌'' എന്ന് പറഞ്ഞപ്പോള്‍,
''ഐ വാണ്ട് സെറ്റില്‍ ഇന്‍ സ്റ്റേറ്റസ്, ദിസ്‌ ഈസ്‌ ദി ഈസിയെസ്റ്റ് ഓപ്ഷന്‍ ഐ കുഡ് ചൂസ് , മാം'' എന്ന് സത്യം വിളിച്ചു പറഞ്ഞ ധീര വനിതയായിരുന്നു ഈ മഹാസംഭവം.

ലോക്കലൈറ്റ് ആയാലും കോളേജ് ഹോസ്റലില്‍ തന്നെ താമസിക്കണം എന്നുള്ളതുകൊണ്ട് ഈ മഹാസംഭവം എന്റെ റൂംമേറ്റ് ആയി.ആദ്യത്തെ ദിവസം തന്നെ എനിക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു. കൊള്ളാം, നല്ല ബെസ്റ്റ് കമ്പനി. എനിക്ക് ചേരും. ഇനി നാല് വര്ഷം ആളറിയാത്ത നാട്ടില്‍ വന്നു പെട്ടുപോയല്ലോ എന്ന ടെന്‍ഷന്‍ വേണ്ട.

അവള്‍ ലോക്കലൈറ്റ് ആയതു കൊണ്ട് എനിക്ക് രണ്ടു ഗുണം ഉണ്ടായി.
ഗുണം 1. എല്ലാ വീക്കെന്റിലും അവള്‍ടെ വീട്ടില്‍ പൊയ് പുട്ടടിക്കാം.
ഗുണം 2...മറ്റു കുട്ടികളെ പോലെ എങ്ങും പോകാന്‍ ബസ്‌ കാത്തു നിക്കെണ്ടാ. കാരണം അവളുടെ ബ്ലാക്ക് ഹോണ്ട ആക്റ്റിവാ .

ഫസ്റ്റ് ഡേ തന്നെ അവള്‍ പറഞ്ഞു, ''എനിക്ക് ഒരു ടൂ വീലര്‍ ഉണ്ട്. നിനക്ക് ഓടിക്കാന്‍ അറിയാമെങ്കില്‍ നീയും ഓടിച്ചോ, ബട്ട്‌ എനിക്ക് ലൈസെന്‍സ് ഇല്ല. ലൈസെന്‍സ് ഒക്കെ എന്റെ പട്ടി എടുക്കും''ഈശ്വരാ ഞാന്‍ ലൈസെന്‍സ് എടുത്തിട്ടുള്ള കാര്യം ഞാന്‍ പറയാതെ തന്നെ ഇവള്‍ എങ്ങനെ അറിഞ്ഞു?.അങ്ങനെ വണ്ടിയുടെ കാര്യത്തില്‍
'' നമ്മള്‍ ഒന്ന് , നമുക്ക് ഒരു ആക്റ്റിവാ ഒരേ ലൈസെന്‍സ്'' എന്ന് തീരുമാനമായി .ചെക്കിംഗ് റിസ്ക്‌ ഇല്ലാത്ത യാത്രക്ക് അവള്‍ ഡ്രൈവര്‍ , ഞാന്‍ പാസഞ്ചര്‍ ചെക്കിംഗ് റിസ്ക്‌ ഉള്ള യാത്രകള്‍ക്ക് ഞാന്‍ ഡ്രൈവര്‍ അവള്‍ പാസഞ്ചര്‍ എന്നായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉള്ള മിസ്സ്‌ അണ്ടര്‍സ്റ്റാന്റിംഗ്.

ഞാനും മഹായും ഒരേ യൂണിറ്റില്‍ ആയിരുന്നു നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്നത്.

''ഐ ഹേറ്റ് ദിസ്‌ നൈറ്റ് ഡ്യൂട്ടി''
ഇല്ല, എനിക്ക് ഹേറ്റ് ഇല്ല. ഐ വല്ലാതെ ലവ് നൈറ്റ് ഡ്യൂട്ടി. നൈറ്റ് ഡ്യൂട്ടി ആകുമ്പോ ലക്ച്ചറിനു ഇരുന്നു ഉറങ്ങിയാലും ഔട്ട്‌ ‍സ്റ്റാന്റിംഗ് ആവില്ല, ഐ മീന്‍, ഗെറ്റ് ഔട്ട്‌ അടിക്കില്ല.

ഡേ ഡ്യൂട്ടിയില്‍ ഉറക്കം വരുന്ന ലക്ച്ചരിനൊന്നും ഞാന്‍ കേറാറെ ഇല്ല. ഓള്‍വൈസ് ഔട്ട്‌ ‍സ്റ്റാന്റിംഗ് ആയിരിക്കും. പ്രിവെന്‍ഷന്‍ ഈസ്‌ ബെറ്റര്‍ ദാന്‍ ക്യൂര്‍ , യു നോ.

പക്ഷെ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന ഈ നൈറ്റ് ഡ്യൂട്ടി ഓര്‍ക്കുമ്പോ ഞാനും "ഐ ഹേറ്റ് നൈറ്റ് ഡ്യൂട്ടി ആയിരുന്നു".

കാര്യം ലത് തന്നെ
സിസ്റ്റര്‍ ഇടിക്കുള - രാത്രി മുഴുവന്‍ ഞങ്ങളെ കൊണ്ടു പണി എടുപ്പിച്ചിട്ടു രാവിലെ റിപ്പോര്‍ട്ട്‌ എടുക്കാന്‍ വരുന്ന ട്യൂട്ടറോട് ഞങ്ങള്‍ക്കിട്ടു പണിയും. അതും പോരാഞ്ഞിട്ട് രാത്രി മുഴുവന്‍ ഉള്ള സിസ്റ്ററിന്റെ
''യു നോ വാട്ട്‌? എന്റെ ഇച്ചായന്‍ ഗുള്‍ഫീന് വന്നപ്പോ കൊണ്ട് വന്ന വാച്ചാ. ഇന്ത്യന്‍ മണി 20,൦൦൦ ല്‍ കൂടുകല്‍ വിലയുണ്ട്‌.ഏതു സ്ഥലത്തെ ടൈം വേണേലും ഇതില്‍ കാണാം ''
''ചന്ദ്രനിലെ ടൈം കാണിക്കുമോ സിസ്റ്റര്‍?''
''വാട്ട്‌''
''അല്ല സിസ്റ്റര്‍, ഞങ്ങള്‍ക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞതാ''
ഇതാണ്...ഈ കഴുത്തറുപ്പ്‌........ഇതാണ് എന്നേം ഐ ഹേറ്റ് നൈറ്റ് ഡ്യൂട്ടി ആക്കിയത്

''ഇറ്റീസ്സ് ഒക്കേ മഹാ. ടുഡേ ഈസ്‌ അവര്‍ ലാസ്റ്റ് നൈറ്റ്. ഇന്നൂടി നീ അങ്ങ് സഹിക്കു''
''നോ, ഐയാം തിങ്കിംഗ് അഫ് സംതിംഗ് എല്സ് .'' എനിക്ക് അവള്‍ പറയാതെ തന്നെ ആ സംതിംഗ് എല്സ് എന്താണെന്ന് പിടികിട്ടി .

ഇന്ന് നൈറ്റ് ഡ്യൂട്ടി ബങ്ക്. അതെ ബങ്കിംഗ് പ്ലാന്‍ ചെയുന്നതില്‍ ലവള്‍ ഒരു പുലി ആണല്ലോ. ഏതു സാഹചര്യത്തിനും പറ്റിയ പ്ലാനും ലവളുടെ കൈയില്‍ സ്റ്റോക്ക് ഉണ്ട്.

''സ്നേഹ, നമുക്കിന്നു ഡ്യൂട്ടി ബങ്ക് ചെയ്തു മൂവിക്കു പോയാലോ? ''നോട്ട് എ ബാഡ്‌ ഐഡിയ"
ഞാന്‍ മൈന്റില്‍ കണ്ടത് ലവള്‍ സ്കയ്യില്‍ കണ്ടുകഴിഞ്ഞു .

''നീ എന്നെ നന്നാവാന്‍ സമ്മതിക്കൂല്ല, ല്ലെ?''

''ഒക്കെ, സമ്മതിച്ചിരിക്കുന്നു. നീ നന്നായിക്കോ. ഞാന്‍ ഒറ്റയ്ക്ക് പോക്കൊളാം''

''ഏയ്‌ ഞാന്‍ അങ്ങനെ അല്ല ഉദേശിച്ചേ. നീയല്ലേ എപ്പോളും പ്ലാന്‍ ചെയ്യുന്നെ? ഇത്തവണ എനിക്കൊരു ചാന്‍സ് തന്നുടെ? എന്ന് ചോദിച്ചതാ.''

''നിനക്ക് ഞാന്‍ ലക്ചര്‍ നടക്കുമ്പോള്‍ എങ്ങനെ ചോക്ലേറ്റ് തിന്നാം, നോവല്‍ വായിക്കാം എന്നൊക്കെ പ്ലാന്‍ ചെയാന്‍ ചാന്‍സ് തരാം ട്ടാ. ഇപ്പൊ നീ എന്റെ പ്ലാന്‍ ഫോളോ ചെയ്‌താല്‍ മതി.''

വാറ്റ് ആന്‍ ഇന്‍സല്‍റ്റ്???!!!

മഹാ പ്ലാന്‍ മൊഴിഞ്ഞു തുടങ്ങി.

''നൌ ലിസന്‍. നമ്മള്‍ ആദ്യം യൂണിറ്റില്‍ വിളിച്ചു പറയുന്നു ഇന്ന് ഹോസ്റ്റലില്‍ ഫ്രെഷേര്സ് ഡേ ആയതുകൊണ്ട് ഇന്ന് നമ്മള്‍ നൈറ്റ് ഡ്യൂട്ടിക്ക് വരില്ല എന്ന് . എന്നിട്ട് നമ്മള്‍ എന്നും നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നത് പോലെ ഇവിടുന്നു ഇറങ്ങുന്നു.ഫിലിം കാണുന്നു. പുറത്തൂന്നു ഡിന്നര്‍ കഴിക്കുന്നു. ഹോസ്റ്റലില്‍ തിരിച്ചു വരുന്നു. ബട്ട്, ഉടനെ റൂമില്‍ കേറില്ല. നമ്മളെ രാത്രി ഇവിടെ കണ്ടാല്‍ ആരേലും പാര വെക്കും, ഉറപ്പാ. വീ വില്‍ വെയിറ്റ് ഇന്‍ ദി ലോണ്ട്രി. ഒരു 11 30 ഒക്കെ ആകുമ്പോള്‍ എല്ലാവരും ഉറങ്ങും. അപ്പൊ പതുക്കെ റൂമില്‍ വന്നു കേറാം. ഹൌ ഈസ്‌ മൈ ഐഡിയ?''

ഈശ്വരാ...ഇവളിതൊക്കെ എപ്പോ ആലോചിച്ചു കൂട്ടി?

''മഹാ, നീ ഒരിക്കലും ഒരു നേഴ്സ് ആകേണ്ട ആളെ അല്ല.''

''ഐ നോ ഡാര്‍ലിംഗ്,ബട്ട് വാട്ട്‌ ടൂ ഡൂ? മൈ ഫേറ്റ്.''

''അതെ നിന്റെ കപ്പാസിറ്റിക്ക് നീ വല്ല ടെരറിസ്റ്റും ആകേണ്ടതായിരുന്നു.''

''അതെ എനിക്ക് ഇങ്ങനെത്തെ കപ്പാസിറ്റി ഇല്ലായിരുന്നേല്‍ ഹിന്ദിയുടെ എ ബി സീ ഡീ അറിയാത്ത നിന്നെപ്പോലെയുള്ള പാണ്ടികളെ ഒക്കെ എന്നെ വല്ല ടെരറിസ്റ്റും കൊണ്ടുപോയെനേം''
വെറുതെ ഗോള്‍ പോസ്റ്റ്‌ തുറന്നു കൊടുത്തു.

''അല്ല മഹാ, നമ്മള്‍ എന്തിനാ മൂവിക്കു ഒക്കെ പോകുന്നെ? നിന്റെ വീട്ടില്‍ പോയാല്‍ പോരെ?''

''ഡീ എന്റെ അച്ഛന് അറിയാം എന്റെ ഡ്യൂട്ടി ഒക്കെ . അവിടെ ചെന്ന് കള്ളം പറഞ്ഞാല്‍ അച്ഛന്‍ അപ്പൊ തന്നെ ഇങ്ങോടു വിളിച്ചു ചോദിക്കും''

'' ഓ അപ്പൊ അച്ഛന്‍ നിന്റെ തന്നെ ആണല്ലേ?'' (എന്റെ വക ഗോള്‍.)

പ്ലാന്‍ ചെയ്തപോലെ ഞങ്ങള്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതുപോലെ ഒരുങ്ങി ഇറങ്ങി.

''സ്നേഹ, വണ്ടി നീ ഓടിക്ക്. മെയിന്‍ റോഡില്‍ കൂടി പോകേണ്ടതല്ലേ? വെറുതെ റിസ്ക്‌ എടുക്കണ്ട ''

മെയിന്‍ റോഡില്‍ കൂടി രാത്രി വണ്ടി ഓടിക്കാന്‍ എനിക്ക് കോണ്‍ഫിഡന്സ്സ് ഇല്ല എന്നൊന്നും ഞാന്‍ അവളോട്‌ പറയാന്‍ നിന്നില്ല. ആളൊഴിഞ്ഞ റോഡില്‍ പകല്‍ ഓടിക്കുംപോ തന്നെ ''ധാ കണ്ടോ സ്വര്‍ഗം, ധാ കണ്ടോ സ്വര്‍ഗം'' എന്ന്പലതവണ ഞാന്‍ അവളെ കാണിച്ചിട്ടുണ്ട്.ഇനി ഇതും കൂടി പറഞ്ഞു അവളെ വെറുതെ പേടിപ്പികണ്ട എന്ന് വച്ചു. ഓ, സച്ച് വീക്ക് ഹാര്‍ട്ടെട് പീപില്‍ യു നോ.

അങ്ങനെ സ്വര്‍ഗം കണ്ടു കണ്ടില്ല എന്നാ രീതിയില്‍ ഞാനും മഹയും തീയെടരില്‍ എത്തി.

''സ്നേഹ, നീ ഫ്രന്റ്‌ എന്ട്രന്സിന്റെ അവിടെ നിന്നാല്‍ മതി. ഞാന്‍ വരാം.''

''നീ ഇത് എങ്ങോട്ടാ?''

''ടിക്കറ്റ്‌ എടുക്കണ്ടേ? വീ ആര്‍ ലേറ്റ്. ബ്ലാക്കിലെ കിട്ടു''

''ഞാനും വരാം നിന്റെ കൂടെ''

''അത് വേണ്ട, നിന്നെ കണ്ടാല്‍ അവന്മാര്‍ പൈസ കൂടുതല്‍ ചോദിക്കും''

''ഓ, അപ്പൊ എന്നെ കണ്ടാല്‍ പൈസ ഉള്ള വീട്ടിലെ ആണെന്ന് തോന്നുമല്ലേ?''

''ഓ തോന്നുമല്ല, നിന്റെ ഹിന്ദി കേട്ടാല്‍ അപ്പൊ മനസിലാകും നീ പാണ്ടി ആണെന്ന്''
എഗൈന്‍ ഇന്‍സല്‍റ്റ്. - ഹൈ ലെവല്‍ ഇന്‍സല്‍റ്റ്

ഞാന്‍ ഫ്രന്റ്‌ എന്ട്രന്സില്‍ വായി നോക്കി നിന്ന് . കുറെ കഴിഞ്ഞപ്പോള്‍ മഹാ രണ്ടു ടിക്കെടും രണ്ടു പോപ്പ് കോണ്‍ പാക്കെറ്റുമായി വന്നു .

''നീ കേറുന്നതിനു മുന്നേ ഇവിടെ ഒക്കെ വൃതികെടാകാനുള്ള പരിപാടിയാണല്ലെ?''

ഞങ്ങള്‍ രണ്ടും അകത്തു കയറി സീറ്റ്‌ കണ്ടു പിടിച്ചു ഇരുന്നു. പോപ്‌ കോണ്‍ കൊറിച്ചുകൊണ്ട് 'കോയി മില്‍ ഗയാ ' കാണാന്‍ തയാറായി .വാവ്!! വാട്ട്‌ ആന്‍ എക്സൈറ്റിംഗ് ഈവനിംഗ്? !!!

''ഹലോ ഗേള്‍സ്‌ ''

എവിടെയോ കേട്ട് മറന്ന ശബ്ദം. ഞങള്‍ രണ്ടും പരസ്പരം ലുക്കി. എന്നിട്ട് ഒരുപോലെ പിറകോട്ടു തിരഞ്ഞും ലുക്കി . പിറകില്‍ നിക്കുന്ന ആളെ കണ്ടതും വായില്‍ കുത്തി നിറച്ചിരുന്ന പോപ്പ് കോണ്‍ പുറത്തേക്കു തെറിച്ചുപോയി.

''നിങ്ങള്‍ സിനിമ കാണാന്‍ വന്നതാനല്ലേ?'' സിസ്റ്റര്‍ ഇടികുള.

''നോ സിസ്റ്റര്‍... യെസ്സ് സിസ്റ്റര്‍.. ഞങ്ങള്‍ ഫ്രെഷേര്സ് ഡേ .. അല്ല..... സോറി സിസ്റ്റര്‍....'' ലവള്‍ പിച്ചും പേയും പറയാന്‍ തുടങ്ങി

'' ഞാന്‍ ഇന്ന് ലീവ് എടുത്തു. പിള്ളേരേം കൊണ്ട് ഒന്ന് ആഘോഷിക്കാന്‍‍ ഇറങ്ങി ''

താങ്ക് ഗോഡ് , ഫ്രെശേര്സ് ഡേ പരിപാടി തള്ള അറിഞ്ഞിട്ടില്ല .

ലവള്‍ കൂടുകള്‍ എന്തെങ്കിലും മൊഴിയും മുന്‍പ് ഞാന്‍ പെട്ടന്ന് പറഞ്ഞു ''ഞങ്ങള്‍ടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഞങ്ങളും അത് ആഘോഷിക്കാന്‍ ഇറങ്ങിയതാണ് സിസ്റ്റര്‍ ''
''ഒക്കെ ഗേള്‍സ്‌ , ഇന്ന് നിങ്ങള്‍ടെ ആഘോഷം ഞാന്‍ സ്പോന്‍സര്‍ ചെയ്യാം സിനിമ കഴിയുമ്പോ നിങ്ങള്ക്ക് ഡിന്നര്‍ എന്റെ വക. ഇന്നെന്റെ വെഡിങ്ങ് ആനിവേര്‍സറിയ''

''ഷുവര്‍ സിസ്റ്റര്‍, ഞങള്‍ ഉറപ്പായിട്ടും വരാം ''
സിസ്റെരും ഫാമിലിയും അവരിടെ സീറ്റിലേക്ക് പോയി.

'' സ്നേഹ, മാര്‍വലെസ്സ്. നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ ഇത്രയും കള്ളം അതും സിസ്റ്റര്‍ ഇടുക്കളയുടെ മുഖത്ത് നോക്കി? ''

'' ഒന്നുമില്ലേലും നിന്നെ പോലെ ഒരു ഫ്രെണ്ടിന്റെ കൂടെ അല്ലെ മൂന്ന് വര്ഷം കൊണ്ട് ''
യെസ്,ഇത്തവണ ഞാന്‍ ശെരിക്കും ഗോള്‍ അടിച്ചു, ഹി ഹി

''അതെ അതെ, പറയുന്നത് കേട്ടാല്‍ തോന്നും നീ മൂന്ന് വര്ഷം ഗാന്ധിജിയുടെ കൂടെ താമസിച്ചിരുന്നെങ്കില്‍ മഹാത്മാ ആയേനേം എന്ന്.''
വീണ്ടും സെല്‍ഫ് ഗോള്‍ ആയി പൊയ്. വേണ്ടായിരുന്നു.

മൂവി കഴിഞ്ഞു സിസ്റ്ററിന്റെ വക ഡിന്നര്‍ മാത്രമല്ല '' യു നോ സംതിംഗ്, ഗേള്‍സ്‌ ? എന്റെ ഇച്ചായന്‍..........''എന്നങ്ങു തുടങ്ങിയില്ലേ സുവിശേഷം .ഇതിലും നല്ലത് നൈറ്റ് ഡ്യൂട്ടിക്ക് പോയി വല്ലവന്റേം ഷുഗര്‍ അലക്കുന്നതായിരുന്നു :P.

Tuesday, July 20, 2010

തൂവല്‍ സ്പര്‍ശം


ഡിയര്‍ ക്യാപ്റ്റന്‍ ഷീബ,

ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്‌. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ. ഷീബ ഇപ്പോഴും കാശ്മീരില്‍ തന്നെ ആണോ എന്നെനിക്കറിയില്ല. ഇനിയല്ലെങ്കിലും ഈ കത്ത് കറങ്ങി തിരിഞ്ഞു ഷീബയുടെ അടുത്തെത്തും എന്ന വിശ്വാസത്തിലാണ് ഇത് എഴുതുന്നത്‌. ”

ഇത്രയും എഴുതിയതിനു ശേഷം ഇനി അങ്ങോട്ടെന്തെഴുതണം, എന്തെല്ലാമെഴുതണം എന്ന് ഒരു പിടിത്തോം കിട്ടുന്നില്ല.

*************************************************************************************************************

ക്യാപ്റ്റന്‍ ഷീബ….ഷീബയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ പരിചയമേ ഉള്ളു. എന്നാലും എന്റെ മനസ്സില്‍ ഷീബ ഒരു മാലാഖ തന്നെയായിരിന്നു. ജീവിത ലക്‌ഷ്യം നഷ്ട്ടപെട്ടു പോയ എനിക്ക് ഒരു പുതിയ പാത കാണിച്ചു തന്ന മാലാഖ.

രണ്ടു വര്ഷം മുന്നേ ഞാന്‍ കാശ്മീരില്‍ വച്ചാണ് ഷീബയെ പരിചയപെട്ടത്. അന്ന് ഞാന്‍ ജീവിതത്തില്‍ എല്ലാ രീതിയിലും വിജയം കണ്ട ഒരു ചെറുപ്പകാരന്‍ ആയിരുന്നു. ഡിഗ്രി കഴിഞ്ഞു പട്ടാളത്തില്‍ ഓഫീസര്‍ ആകണമെന്ന മോഹം മനസ്സില്‍ കൂടി. അങ്ങനെ ഐ എം എ യില്‍ ജോയിന്‍ ചെയ്തു. ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞതും അഞ്ചു വര്ഷം പട്ടാളത്തില്‍ ഓഫീസിറായി ജോലി ചെയ്യാനുള്ള കമ്മീഷനിങ്ങ് കിട്ടി. ആദ്യം തന്നെ കിട്ടിയ പോസ്റ്റിംഗ് കാശ്മീരിലേക്ക്. എനിക്ക് അന്ന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ അതിനെ കണ്ടത്..ഓപ്പറേഷന്‍സിനു പോകുന്നത് അന്ന് ഒരു ഹരം പോലെ ആയിരുന്നു. ധീരതക്കുള്ള പല പുരസ്ക്കാരങ്ങളും എന്നെ തേടി വന്നു. ഓരോ വിജയത്തിലും ഞാന്‍ ശെരിക്കും അഹങ്കരിച്ചിരിന്നു. മേലുദ്ദ്യോഗസ്ഥരില്‍ നിന്നും മിടുക്കനും ധീരനുമായ ഒരു ഓഫിസര്‍ എന്ന പേര് ഞാന്‍ അഞ്ചു വര്ഷം കൊണ്ട് ഉണ്ടാക്കി എടുത്തു. അതുകൊണ്ട് തന്നെ അഞ്ചു വര്‍ഷത്തിനു ശേഷം കമ്മീഷനിങ്ങ് നീട്ടിക്കിട്ടാന്‍ എനിക്ക് അധികം ശുപാര്‍ശ ഒന്നും വേണ്ടി വന്നില്ല. കമ്മീഷനിങ്ങ് നീട്ടി അനുവദിച്ചിരിക്കുന്നു എന്നുള്ള അറിയിപ്പ് ഡല്‍ഹിയില്‍ നിന്നും ഉടന്‍ തന്നെ എത്തും. ഞാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഒരു ജോലിയും അതില്‍ എന്റെ

വിജയവും ഓര്‍ത്തു ശെരിക്കും അഹങ്കരിച്ചിരുന്ന നാളുകള്‍.

ഒരിക്കല്‍ തീവ്രവാദികള്‍ക്കെതിരെ ഞങ്ങള്‍ നടത്തിയ ഒരു ഒപ്പറേഷനില്‍ ഞങ്ങളുടെ ഒരു ജവാന് വെടിയേറ്റു. മിലിറ്ററി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ അവനു രക്തം ആവശ്യമുണ്ടെന്നറിഞ്ഞു. അവന്റെയും എന്റെയും ഗ്രൂപ്പ് ഒന്നായതു കൊണ്ട് രക്തദാനം ചെയ്യാന്‍ ഉടന്‍ തന്നെ സമ്മതിച്ചു. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തദാനം ചെയ്ത എനിക്ക് പ്രതീക്ഷിക്കാത്ത ഒരു വിവരം ആണ് ലഭിച്ചത്.

രക്തദാനത്തിനു വേണ്ടി കൊടുത്ത എന്റെ രക്തം പരിശോദിച്ചതില്‍ ഞാന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു!!! ഡോക്ടര്‍ എന്നെ വിളിച്ചു ഈ വിവരം അറിയിച്ചപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല.

”ഇല്ല ഡോക്ടര്‍, നിങ്ങള്ക്ക് തെറ്റ് പറ്റിയതാണ്. എനിക്ക് ഒരു അസുഖവുമില്ല. ഇത്രേം തണുപ്പത്തായിട്ട് പോലും എനിക്കൊരു ജലദോഷം പോലും വന്നിട്ടില്ല. ഐ അം ഫിറ്റ്‌ ആന്‍ഡ്‌ ഫൈന്‍ …സ്ട്രോങ്ങ്‌ ….എനിക്ക് ഈ അസുഖം ഉണ്ടെന്നു പറഞ്ഞാല്‍?…നോ ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്ക്ക് തെറ്റ് പറ്റിയതാണ് ”
”ക്യാപ്റ്റന്‍ സന്തോഷ്‌, നിങ്ങള്‍ക്കസുഖം ഒന്നും ഇതുവരെയില്ല. പക്ഷെ
നിങ്ങളുടെ രക്തത്തില്‍ എച്ച് ഐ വി അണുബാധയുണ്ട്. നിങ്ങള്‍ക്കതിന്റെ
രോഗലക്ഷണങ്ങള്‍ ഒന്നുമിതുവരെ പുറത്തു കണ്ടു തുടങ്ങിയിട്ടില്ലെന്നു
മാത്രം.ഈ അണുക്കള്‍ രക്തത്തില്‍ കടന്നു കൂടിയാലും അത് അഞ്ചോ പത്തോ
അല്ലെങ്കില്‍ ചിലപ്പോള്‍ അതില്‍ കൂടുതല്‍ വര്‍ഷങ്ങളോ ഒരു രോഗ ലക്ഷണവും
കാണിക്കാതെ തന്നെ രോഗിയില്‍ മൌനമായി ഇരിക്കാം. ഞങ്ങള്‍ക്ക് തെറ്റ്
പറ്റിയതല്ല.ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ ദാറ്റ്‌ യു ആര്‍ എ സൈലന്റ് കാരിയര്‍ ഓഫ്
എച്ച് ഐ വി”
എനിക്കപ്പഴും വിശ്വസിക്കാന്‍ പറ്റിയില്ല. ഒറ്റ നിമിഷം കൊണ്ട്
എന്റെ വിജയങ്ങള്‍ , എന്റെ സ്വപ്‌നങ്ങള്‍, എല്ലാം തകര്‍ന്നു. സകല
സൌഭാഗ്യങ്ങളും നിറഞ്ഞ ഒരു ജീവിതം പ്രതീക്ഷിച്ചിരുന്ന എനിക്ക് ഭാവി തന്നെ
ഇല്ലാതായി.
ഇതൊക്കെ എങ്ങനെ സംഭവിച്ചു? ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല.
എന്നെ എന്തിനു ദൈവം ഇങ്ങനെ ശിക്ഷിച്ചു? ഇനി ഞാന്‍ എന്ത് ചെയ്യും?
പെട്ടന്നായിരുന്നു എല്ലാം കീഴ്മേല്‍ മറിഞ്ഞത്. എന്റെ പട്ടാള ജീവിതം
അവസാനിപ്പിക്കാന്‍ ഉള്ള നീക്കങ്ങള്‍ ഉടന്‍ തന്നെ ഉണ്ടായി. ഞാന്‍ ഇപ്പോള്‍
മെഡിക്കലി അണ്‍ഫിറ്റ് ആണത്രേ. അതുകൊണ്ട് ഇനി എന്റെ കമ്മീഷനിങ്ങ്
നീട്ടാന്‍ പറ്റില്ലന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ മേലുധ്യോഗസ്ഥര്‍
ഡല്‍ഹിക്ക് റിപ്പോര്‍ട്ട് അയച്ചു. ഇനി പട്ടാളത്തില്‍ നിന്ന് പിരിച്ചു
വിടാനുള്ള ചടങ്ങുകള്‍ മാത്രം ബാക്കി. അതുകൂടി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു.
ആ ചടങ്ങുകള്‍ എല്ലാം തീരാന്‍ കുറച്ചു നാളത്തെ സമയം ഉണ്ട്. പക്ഷെ അത്രേം
നാള്‍ എനിക്ക് എന്റെ ജോലിസ്ഥലത്ത് പോലും തുടരാന്‍ അനുമതി
കിട്ടിയില്ല.പിരിച്ചു വിട്ടുള്ള ഉത്തരവ് വരുന്നതു വരെ എന്നെ ആര്‍മി
ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉത്തരവ് കൈയ്യില്‍ കിട്ടിയാല്‍
എനിക്കവിടുന്ന് വീട്ടില്‍ പോകാമത്രേ.
അന്ന് വരെ ധീരതക്കുള്ള മെഡലുകള്‍ നെഞ്ചിലേറ്റിയ അഹങ്കാരത്തോടെ
നിവര്‍ന്നു നിന്നിരുന്ന ഞാന്‍ അതിനു ശേഷം ആരുടേയും മുഖത്ത് പോലും
നോക്കാനുള്ള ധൈര്യം കാട്ടിയില്ല.ആദ്യമൊക്കെ എന്നെ കാണാന്‍ ആശുപത്രിയില്‍
എന്റെ സഹപ്രവര്‍ത്തകര്‍ വന്നിരുന്നു. അവരുടെ നോട്ടത്തില്‍
പരിഹാസമായിരുന്നോ അതോ സഹതാപമായിരുന്നോ എന്നെനിക്ക് മനസ്സിലാക്കാന്‍
പറ്റിയിരുന്നില്ല. പതിയെ അവരുടെ വരവും നിന്നു. ആശുപതിയിലുള്ള ജോലിക്കരെയോ
അവിടെയുള്ള മറ്റു രോഗികളെയോ കാണാനോ സംസാരിക്കാനോ ഉള്ള മനക്കരുത്
എനിക്കില്ലായിരുന്നു. ഞാന്‍ എല്ലാവരില്‍ നിന്നുമകന്നു ഒറ്റപെട്ടു. ഇനി
എനിക്കിവിടെ എണ്ണപ്പെട്ട നാളുകള്‍ മാത്രം.
ഇതുകഴിഞ്ഞാല്‍ എനിക്ക് തിരിച്ചു വീട്ടില്‍ പോവേണ്ടി വരും. അവിടെ
ചെന്നാല്‍ ഞാന്‍ എങ്ങനെയാണ് എല്ലാവരെയും അഭിമുഖീകരിക്കുക? ഞാന്‍ അവരോടൊക്കെ എന്ത് പറയും? എനിക്കതാലോചിക്കാന്‍ കൂടി വയ്യ.
ഇല്ല…എനിക്ക് വയ്യ…ഞാന്‍ ഇനി എന്തിനു തിരിച്ചു നാട്ടില്‍ പോകണം???.
വീട്ടുകാരുടെ പഴി കേള്‍ക്കാനോ? അതോ നാട്ടുകാരുടെ പരിഹാസം കാണാനോ? ഞാന്‍
ഇനി എന്തിനു ജീവിക്കണം?ഇനി ഞാന്‍ ജീവിച്ചിട്ടെന്ത് കാര്യം? ഇനി ഈ
ജീവിതത്തില്‍ നിന്നും കുറച്ചു സഹതാപങ്ങളും പഴിയും പരിഹാസമും അല്ലാതെ
മറ്റൊന്നും പ്രതീക്ഷിക്കാനില്ല..
ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. അര്‍ഥശൂന്യമായ ഈ ജീവിതം തുടരുന്നതെതിലെന്തു കാര്യം. എന്റെ ജീവിതം ഞാന്‍ തന്നെ തിരഞ്ഞെടുത്തു. എന്റെ മരണവും ഞാന്‍ തന്നെ തിരഞ്ഞെടുക്കും. അതെ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു.
അന്ന് രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം ഞാന്‍ പതുക്കെ എണീറ്റ്‌ എന്റെ മുറിയില്‍ നിന്നു പുറത്തിറങ്ങി. ടോയിലെറ്റില്‍ പോവുകയാണെന്ന ഭാവേന വാര്‍ഡിന്റെ പിറകിലോട്ടു നടന്നു.എല്ലാവരും നല്ല ഉറക്കം.എല്ലാ മുറികളിലും ലൈറ്റ് അണച്ചിരിക്കുന്നു. വരാന്തയില്‍ ഡ്യൂട്ടി റൂമിലെവിടയോ ഒരു ലൈറ്റ് കത്തുന്നതിന്റെ നേരിയ വെളിച്ചം മാത്രം കാണാം . അവിടെ ആരോ സംസാരിക്കുന്ന നേര്‍ത്ത ശംബ്ദം കേള്‍ക്കാമായിരുന്നു.


മൂന്നാം നിലയില്‍ ആയിരുന്നു ഞാന്‍ കിടന്നിരുന്ന വാര്‍ഡ്‌. അവിടുന്ന് താഴേക്കു

നോക്കി. ആശുപത്രി ഒരു കുന്നിന്മേല്‍ ആയതിനാല്‍ താഴെ പാറപോലെ ഉള്ള

തറയായിരുന്നു. ഞാന്‍ വീണ്ടും മുകളിലോട്ടു നോക്കി. തെളിഞ്ഞ മാനം.
ചന്ദ്രനും നക്ഷത്രങ്ങളും എന്നെ നോക്കി ചിരിക്കുന്നു. ”ധീരനായി

അഹങ്കരിച്ചിരുന്ന നീയാണോ ഇപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ വന്നു
നിക്കുന്നത്?”എന്ന് എന്നെ നോക്കി പരിഹസിക്കുംപോലെ.
രാത്രിയിലെ തണുപ്പത് ഞാന്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ഇനി ഒന്നും

ആലോചിക്കാന്‍ ഇല്ല. ഞാന്‍ എന്റെ കാലെടുത്തു ബാല്‍ക്കെണിക്ക് പുറതോട്ടു

വക്കാന്‍ ആഞ്ഞു.അപ്പോളേക്കും ആരോ എന്റെ പിറകില്‍ വന്നു തോളത് കൈ വച്ചു.

” സാബ്, ഇതര്‍ ക്യോം ഖടെ ഹോ? ബഹുത് തണ്ട് ഹേ. അന്ധര്‍ ചലോ”

വാര്‍ഡ്‌ ബോയ്‌ ബലമായി എന്നെ തോളത് പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.
അവന്റെ പിറകില്‍ നിന്നിരുന്ന ഡ്യൂട്ടി നേഴ്സിനെയും ഞാന്‍ ആ നേരിയ
വെളിച്ചത്തില്‍ കണ്ടു. എനിക്ക് അവരുടെ മുഖത്ത് നോക്കാന്‍ പറ്റിയില്ല. തല

കുനിച്ചു ഞാന്‍ എന്റെ ബെഡ്ഡില്‍ ചെന്ന് ഇരുന്നു.
പെട്ടന്ന് എനിക്ക് എന്നെ തന്നെ നിയത്രിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ

ഇരുന്നു പൊട്ടികരഞ്ഞു പോയി. വാര്‍ഡ്‌ ബോയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന

നേഴ്സും എന്നെ തന്നെ നോക്കി നിന്നു. കുറെ നേരം കരഞ്ഞതിനു ശേഷം ഞാന്‍ തല
ഉയര്‍ത്തി അവരെ രണ്ടു പേരെയും നോക്കി. അവര്‍ അപ്പോളേക്കും എന്റെ
മുറിയിലെ ലൈറ്റ് ഇട്ടിരുന്നു.”സാബ് കെ ലിയെ ഏക്‌ ചായ് ലേക്കെ ആവോ”

”ടീക്ക് ഹേ മാഡം”

വാര്‍ഡ്‌ ബോയ്‌ മുറിക്കു പുറത്തു പോയി. അവര്‍ എന്റെ മുന്നില്‍ ഒരു കസേര
വലിച്ചിട്ടു ഇരുന്നു. ഞാന്‍ വീണ്ടും അവരെ നോക്കി.യുനിഫോര്മില്‍ അവരുടെ

പേര് ഞാന്‍ വായിച്ചു. ക്യാപ്റ്റന്‍ ഷീബ.എന്റെ പ്രായമേ കാണൂ. അല്ലെങ്കില്‍
ചിലപ്പോള്‍ എന്നിലും പ്രായം കുറവാകാം. എനിക്ക് വീണ്ടും ഒന്നുകൂടി ആ

മുഖത്ത് നോക്കാന്‍ പറ്റിയില്ല.

”ക്യാപ്റ്റന്‍ സന്തോഷ്‌ എന്താണ് ചെയ്യാന്‍ പോയത്?”ഞാന്‍ ഉത്തരം ഒന്നും

പറഞ്ഞില്ല. നേരെ മുന്നില്‍ കാണുന്ന ജെനാലയിലൂടി പുറത്തേക്കു
നോക്കിയിരുന്നു.
വാര്‍ഡ്‌ ബോയ്‌ ഒരു ചായ കൊണ്ടു തന്നു.
”ക്യാപ്റ്റന്‍ സന്തോഷ് , ചായ കുടിക്കു.”
ഞാന്‍ അപ്പോളും ജെനാലയിലൂടി മാത്രം നോക്കി ഇരുന്നു.

”ആത്മഹത്യ ചെയാന്‍ പോകുന്ന നിങ്ങള്‍ക്കാണോ ആണോ ധീരതക്കുള്ള മെഡല്‍
ലഭിച്ചത്? കഷ്ട്ടം”

”ഷട്ട് അപ്പ്‌” ഞാന്‍ പൊട്ടി തെറിച്ചു,” എനിക്ക് ആരുടേയും പരിഹാസവും
സഹതാപവും കേള്‍ക്കാന്‍ താല്‍പര്യം ഇല്ല. നിങ്ങളൊന്നു ഇറങ്ങി

പോകുന്നുണ്ടോ? എന്ത് വേണ്ടിയാണ് ഇപ്പൊ നിങ്ങള്‍ ഇവിടെ വന്നു ഇരിക്കുന്നെ?
എനിക്ക് ധീരതക്കുള്ള മെഡല്‍ തന്നവര്‍ക്ക് അറിയാം അത് എന്തിനാണ്
തന്നതെന്ന്. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ല.”
അവര്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ രൂക്ഷമായി നോക്കി ഇരുന്നു. ഞാന്‍
നിര്‍ത്തിയപ്പോള്‍ പറഞ്ഞു

”ഞാന്‍ പരിഹസിച്ചതല്ല. ക്യാപ്റ്റന്‍ എന്തേലും ഒന്ന് സംസാരിക്കാന്‍

വേണ്ടി ഒന്ന് പ്രോവോക് ചെയ്തന്നെ ഉള്ളു.”
ഞാന്‍ വീണ്ടും പൊട്ടി കരയാന്‍ തുടങ്ങി.

”ക്യാപ്റ്റന്‍, ഇറ്റ് ഈസ് ഓള്‍ റൈറ്റ്. ചായ കുടിക്കു.”

ഞാന്‍ ചായ എടുത്തു കുടിച്ചു.എന്നിട്ട് വീണ്ടും അവരെ നോക്കി.

”ക്യാപ്റ്റന്‍, എന്നെ ഒരു സുഹൃത്ത്‌ ആയി കാണാമെങ്കില്‍ , യു
കാന്‍ ടാക് ടൂ മി. ദോ യു വണ്ട് ടൂ സ്പീക്ക്‌?”

”വാട്ട് ഈസ്‌ ലെഫ്റ്റ് ടൂ സ്പീക്ക്?


എല്ലാം തീര്‍ന്നില്ലേ? ഇനിയും എന്താണ് ബാക്കി യൂ നോ , ഒരു
തെറ്റ്, ജസ്റ്റ് വണ്‍ മിസ്റ്റെക്ക്. അതിനു കിട്ടിയ ശിക്ഷ ആണിത്. പ്രീ-
ഡിഗ്രിക്ക് ഡിസ്റ്റിംഗ്ഷന്‍ കിട്ട്യപ്പോള്‍ ഒരു
ആഘോഷം …………….അതിന്റെ ഭാഗമായി കൂട്ടുകാര്‍

നിര്‍ബന്ധിച്ചപ്പോള്‍……….
.നിര്‍ബന്ധിച്ചപ്പോള്‍………..ഒരുതവണ…………..അന്ന്

അതൊരു വലിയ തെറ്റായി തോനിയില്ല………. ഇതൊരു ത്രില്ലായി മാത്രമേ
കണ്ടുള്ളൂ. ………..അതിനു ഇത്രയും വലിയ ശിക്ഷ ???!!!!!”…..ഓ മൈ ഗോഡ്!!!!!!!!!!!!……..ഞാന്‍ കാരണം…എന്റെ ദീപ….അവളുടെയും
ജീവിതം ഞാന്‍ തകര്‍ത്തു…….അവളൊരു പാവമാ…………എന്നെ വിശ്വസിച്ചു

……….എന്നെ സ്നേഹിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും അവള്‍

ചെയ്തിട്ടില്ല.”

കാം ഡൌന്‍ ക്യാപ്റ്റന്‍. ദീപ ഇപ്പൊ എന്ത് ചെയ്യുന്നു?
ജീവിച്ചോട്ടെ. അവള്‍ക്കുകൂടി ………. ”

”നിങ്ങള്‍ ആ കുട്ടിയെ ശരിക്കും സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല .”

ഇനി കുറെ കാലം കഴിഞ്ഞു ഒരു നാള്‍ അവളും എച്ച് ഐ വി പോസിറ്റീവ്

ആണെന്ന് അറിയുമ്പോഴോ? അപ്പോള്‍ എന്തായിരിക്കും ആ കുട്ടി സന്തോഷിനെ
കുറിച്ച് കരുതുക? സന്തോഷ്‌ ചെറുപ്പത്തില്‍ എപ്പോഴോ ചെയ്ത ഒരേ ഒരു
തെറ്റാണ് ഇതിന്റെ പിന്നില്‍ എന്ന് അവള്‍ എങ്ങനെ അറിയും? ജീവന് തുല്യം
സ്നേഹിച്ച ഒരാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നാലെ അവള്‍ക്കു
തോനു.അപ്പോള്‍ അവള്‍ടെ മുന്നില്‍ നിങ്ങള്‍ വെറും ഒരു ആഭാസനായി തീരില്ലേ?
നിങ്ങളെ വെറും ഒരു ഭീരുവായി മാത്രമല്ലേ അവള്‍ക്കു കാണാന്‍ കഴിയു?
അപ്പോള്‍ സന്തോഷിന്റെ സ്നേഹത്തിനു എന്ത് വില? ഇനി സന്തോഷിനെ പോലെ
അവള്‍ക്കു ആത്മഹത്യ ചെയാനുള്ള ധൈര്യം കിട്ടിയില്ലെങ്കിലോ? നിങ്ങളെ

സ്നേഹിച്ചു എന്നുള്ള ഒരേ ഒരു കുറ്റത്തിന് അവള്‍ക്കു മറ്റുള്ളവരുടെ

മുന്നില്‍ എങ്ങനെ തല കുനിച്ചു ജീവിക്കേണ്ടി വരില്ലേ?”ഷീബ പറയുന്നതൊക്കെ ശരിയാണ്…പക്ഷെ, എന്റെ മുന്നില്‍ മറ്റൊരു വഴിയും
ഇല്ല.എന്നെ ജീവന് തുല്യം സ്നേഹിച്ച അവളോട്‌ ഇതൊന്നും പറയാനുള്ള ധൈര്യം

ഇല്ല.ലയിഫ്‌ നെവെര്‍ ഗിവ്സ് എ സെക്കന്റ്റ് ചാന്‍സ്”


ഈ ബഹളം ഒക്കെ നിര്‍ത്തിയിട്ടു ഒന്ന് സമാധാനമായി ആലോചിച്ചു നോക്ക്
യു ആര്‍ ഒണ്‍ലി എ സൈലന്റ് കാരിയെര്‍ ഓഫ് എച്ച് ഐ വി നൌവ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിങ്ങളില്‍ കണ്ടു
തുടങ്ങിയിട്ടില്ല. ഇനി ചിലപ്പോ അഞ്ചോ പത്തോ വര്‍ഷങ്ങളോ കുറച്ചു
സൂക്ഷിച്ചാല്‍ ചിലപ്പോ അതില്‍ കൂടുതല്‍ കാലമോ ഒരു രോഗ ലക്ഷണവും നിങ്ങളില്‍ കണ്ടെന്നും വരില്ല. അതിനുള്ള വഴികള്‍ ഒക്കെ ഇപ്പോള്‍ മെഡിക്കല്‍ സയന്‍സില്‍ ഉണ്ട്.”

” എന്ത് മെഡിക്കല്‍ സയന്‍സ് ?എന്ത് ഉണ്ടെന്നു പറഞ്ഞാലും ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന രോഗം ഒന്നും അല്ലല്ലോ?”

”ക്യാപ്റ്റന്‍ കേള്‍ക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.”



”നമ്മുടെ രക്തത്തില CD4 സെല്ലസ് എന്ന ഒരു കൂട്ടം സെല്ലസ് ഉണ്ട്. നമ്മുടെ ശരീരത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ അതിനെതിരെ പോരുതുന്നതാണ് ഈ CD4 സെല്ലുകള്‍.ഓരോ തവണ അണുബാധ ഉണ്ടാകുംപോലും അതിനെതിരെ പൊരുതാന്‍ സീലിന്റെ എണ്ണം പെരുക്കുന്നു. ഒരാളില്‍ എച്ച് ഐ വി അണുബാധ ഉണ്ടാകുമ്പോള്‍ ആ വൈറസ്‌ ഈ CD4 സെല്ലുകളുടെ ഒരു ഭാഗമായി മാറുന്നു. അങ്ങനെ അണുബാധ ഉണ്ടാകുമ്പോള്‍ സെല്ലിന്റെ എണ്ണം കൂടുന്നതിന് ഒപ്പം എച്ച് ഐ വി വയറസിന്റെയും എണ്ണവും കൂടുന്നു. അങ്ങനെ എച്ച് ഐ വി അണുക്കള്‍ കൂടി കൂടി ഒരു പരിധിയില്‍ എത്തുമ്പോള്‍ CD4 സെല്ലുകളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ എച്ച് ഐ വി അണുബാധ ഉണ്ടായ ഒരാളില്‍ CD4 സെല്ലിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു വരും. പിന്നെ അനുക്കള്‍ക്ക് എതിരെ പ്രതിരോദിക്കാനുള്ള ശക്തി ഉണ്ടാവില്ല. എങ്കിലും അണുബാധ ഉണ്ടാകാതെ സൂക്ഷിച്ചാല്‍ എച്ച് ഐ വി അണുക്കളുടെ എണ്ണം കുറയ്ക്കാം.CD4 സെല്ലിന്റെ എണ്ണം കുറയാതെയും സൂക്ഷിക്കാം.

പക്ഷെ അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇനി CD4 സെല്ലുകള്‍ കുറഞ്ഞ ഒരാളിന് ANTERETROVIRAL ചികിത്സ നേടാം.ഇത് അവരുടെ രക്തത്തില്‍
എച്ച് ഐ വി അണുക്കളുടെ എണ്ണം കുറക്കാന്‍ കൊടുക്കുന്നതാണ് . ഇതില്‍ ഒരു ഗ്രൂപ്പ് ആന്റി വൈറല്‍ മരുന്നുകള്‍ ആണ് ഉപയോഗിക്കുന്നത്. ഒരേ സമയത്ത് മൂന്നോ അതില്‍ കൂടുകാലോ മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇതുകൊണ്ട് എച്ച് ഐ വിയെ പൂര്‍ണമായും അകറ്റാന്‍ കഴിയില്ല എങ്കിലും ഒരു പരിധി വരെ പെരുകാതെ കുറയാന്‍ സഹായിക്കും. ഈ ചികിത്സ എടുക്കുന്നവര്‍ക്ക് രക്തത്തില്‍ എച്ച് ഐ വി വൈറസിന്റെ എണ്ണം നോക്കാന്‍ വേണ്ടി ”വൈറല്‍ ലോഡ് ടെസ്റ്റ്‌ ” ചെയ്യുന്നത് പതിവാണ്.ചികിത്സ എടുക്കുന്ന ചില രോഗികളില്‍ ചിലപ്പോള്‍ ഈ വൈറസ് കണ്ടുപിടിക്കാന്‍ പറ്റാത്ത പോലെ അളവ് കുറവായിരിക്കും.ANTIRETROVIRAL ചികിത്സ കൊണ്ട് എയിഡ്സ് ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. പക്ഷെ എയിഡ്സ് രോഗികളുടെ ജീവിതകാലം നീട്ടി കിട്ടാന്‍ ഇത് സഹായിക്കും.

ജീവിതത്തില്‍ ഇത്രയും ധീരതയോക്കെ കാണിച്ച സന്തോഷിനു ഈ പ്രധിസന്ധിയില്‍ ഇങ്ങനെ തളരാതെ ഒന്ന് ധൈര്യം കാണിച്ചൂടെ? ആന്‍ഡ്‌ ഹൂ നോസ് ക്യാപ്റ്റന്‍ സന്തോഷ്‌, ലൈഫ്ഫ് മെയ്‌ ഗിവ് എ സെക്കന്റ്റ് ചാന്‍സ്”



*********************************************************************************
അന്ന് രാത്രിക്ക് ശേഷം ഞാന്‍ ക്യാപ്റ്റന്‍ ഷീബയെ പിന്നെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് പിരിഞ്ഞു പോകാനുള്ള ഉത്തരവ് വന്നു. ഏതായാലും ഒരു തവണ ദീപയോടു കുറ്റം ഏറ്റു പറയാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ അവിടുന്ന് യാത്ര തിരിച്ചു.



ഞാന്‍ തുടര്‍ന്ന് എഴുതി.



ഞാന്‍ ഇപ്പൊ കൊച്ചിയില്‍ എയിഡ്സ് രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഓയില്‍ ജോലി ചെയുന്നു. . ദീപയും അവിടെ തന്നെയാണ് സോഷ്യല്‍ വര്‍ക്കര്‍ ആയിട്ട് ജോലി ചെയുന്നു. നാളെ ഞങ്ങളുടെ കല്യാണം ആണ്. കുട്ടികള്‍ വേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ ജീവിതം എനിക്ക് തന്ന ഒരു സെക്കന്റ്‌ ചാന്‍സ് ഞങ്ങള്‍ ജീവിച്ചു തീര്‍ക്കാനും അന്ന് ഷീബ എനിക്ക് തന്ന ധൈര്യം എന്നെപ്പോലെയുള്ള അനേകര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ വേണ്ടിയും മാറ്റിവെയ്ക്കുകയാണ്

ഈ സെക്കന്റ്‌ ചാന്‍സ് എനിക്ക് കിട്ടാന്‍ വഴി കാണിച്ചു തന്ന ഷീബക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

സ്നേഹപൂര്‍വ്വം,
ക്യാപ്റ്റന്‍ സന്തോഷ്‌.

ഫോട്ടോ കടപ്പാട് : Bicky